പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Thursday, September 9, 2010

ഒരു വേശ്യയും എന്റെ ഭദ്രമായിരിക്കുന്ന ഹൃദയവും




എന്റ്റെ നഗ്നത..
ചുമര്‍ക്കണ്ണാടിക്കു- 
വ്യഭിചരിക്കാന്‍.
അവളുടേത്..
എനിക്കും.
ഒരുകോടി രജനികള്‍-
ഒരുമിച്ചു രമിച്ചാലുമെ-
ന്റ്റെ കാമം അടങ്ങുമോ..??
നിറഞ്ഞ കീശയുമായി-
ചെന്നപ്പോളൊരിക്കല്‍ പറഞ്ഞു
എന്റ്റെ കണ്ണുകളിലാണു-
കാമമെന്ന്..
മിഴികള്‍ ചൂഴ്ന്നെറിഞ്ഞപ്പോള്‍-
പറഞ്ഞു, കാമമെന്റ്റെ-
തലച്ചോറിലെന്ന്...
പൊള്ളയായ ശിരസ്സുമായ് ചെന്നപ്പോള്‍..
എന്റെ ശരീരതാപത്തിന്-
അവളുടെ മദജലം തണുപ്പിക്കാ-
നാവുന്നില്ലെന്ന് പരാതി..
അവള്‍ കൂട്ടിത്തന്ന ആഴിക്കനലു-
കളിലാഴ്ന്നിറങ്ങി ഞാനുറക്കെ-
പറഞ്ഞുവെന്റ്റെ-
കൈകളും, വയറും,അരക്കെട്ടും,
തുടയും, കാലുകളും മാത്രമേ വേകുന്നുള്ളൂ..
നീ കൂട്ടിയ അഗ്നി കുണ്ഡത്തിനും- 
ചൂടില്ലല്ലോയെന്ന്..
ആരും മറുപടി തന്നില്ലെങ്കിലും-
ഞാനുറക്കെ ചിരിച്ചു..
ഭാര്യയുടെ കൈയ്യില്‍ ഭദ്രമായിരിക്കുന്ന-
എന്‍റെ  ഹൃദയത്തെയോര്‍ത്ത്. 

ശ്വാനനും ഞാനും


ഇന്നു വരെ കണ്ട-
കാഴ്ചകള്‍..
ഇനി നാളെയില്ല.
ഇന്നിന്റ്റെ മടിയിലേക്ക്-
ഇന്നലെയുടെ പ്രസവം.
പിറന്നു വീണ ചോരക്കുഞ്ഞുങ്ങളാം-
നാളെയുടെ സ്വപ്നങ്ങള്‍..
മകന്റ്റെ കവിളിലെ-
മുറിപ്പാടുകള്‍..
അമ്മയുടെ ഊര്‍ധ്വ-
മര്‍ദ്ദനത്തിനറ്റേത്..
സോദരനും മൃഗവും-
സോദരിക്കൊരു മാനഭംഗവും..
ഇവിടെയാരും-
കരയുന്നില്ല..
ചിരിക്കുന്നില്ല..
ആരും ജീവിക്കുന്നുമില്ല.
ശ്വാനനും ഞാനും,
എന്റ്റെ അച്ഛനും,
ഒരു പ്രാവും-
ഭ്രാന്തിയാമെന്റ്റെ ഭാര്യയും,
പിന്നെ ദേശീയ പതാകയും-
ഇടയ്ക്കിടെ ഓരോ-
പണി മുടക്കും-
പിന്നെയും ബാക്കി.
നേരം വെളുത്തുവോ-
വീണ്ടും..ഇതു-
പുലര്‍മഴയോ അതോ..
രാവിന്റ്റെ കണ്ണീരോ..???
ഇരുളു പിന്നെയും-
ബാക്കി..കാത്തിരിക്കാമിനി-
മറ്റൊരു പുലരിക്കായ്-
വെറുതെയെങ്കിലും.

ഓരോരോ ദുരന്തങ്ങളും കാഴ്ചയുള്ളവന്റെ ദുരവസ്ഥയും(ഒരു ഹാസ്യാവിഷ്കാരം)


ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല..
ഒരാള്‍ പറയുന്നു,
"എപ്പോഴാണെന്റ്റെ കാഴ്ച പോയതെന്നറിയില്ലെ"ന്ന്..
ചാനലുകാരി വീണ്ടും ചോദിക്കുന്നു,
'ഏകദേശം എത്ര മണിയായിക്കാണും താങ്കളുടെ കാഴ്ച പോയപ്പോള്‍?'
വേറൊരാളുടെ താടിയും തലയും ചുറ്റിക്കെട്ടിയിരിക്കുന്നു..
ഓ..അതു ശവമായിരുന്നോ..!?
ഇനിയുമൊരാള്‍ക്കു മഞ്ഞുകാലം തുടങ്ങിയിരിക്കുന്നു..
താടിയും പല്ലുകളും കൂട്ടിയിടിക്കുന്ന ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാം..
പിന്നെ കാണുന്ന കാഴ്ചകളെല്ലാം ഈച്ചകള്‍ക്കൊപ്പമാണ്..
നല്ല സംഗീതം...ഈ രവീന്ദ്രസംഗീതം എന്നൊക്കെ-
പറയുമ്പോലെ.."ഈച്ച സംഗീതം"എന്നൊരു പേരിട്ടാലോ??
അലര്‍ച്ചയും കൂവലുമൊക്കെ കേള്‍ക്കുന്നുണ്ട്...
ഇപ്പോള്‍ വാഹനത്തില്‍ വന്നിറങ്ങിയത്-
ജനാധിപത്യം..!!!!
ജനങ്ങള്‍...ജനങ്ങളാല്‍..ജനങ്ങള്‍ക്കു വേണ്ടി...
ഈ പരാക്രമങ്ങളെല്ലാം ആര്‍ക്കു വേണ്ടിയെന്നു ചോദിക്കരുത്...
(ജനങ്ങളെ കൊണ്ട്..ജനാധിപത്യത്തിനു വേണ്ടിയെന്നാണ്-
അസൂയക്കാര്‍ പറയുന്നത്..)
തകര്‍ന്നു വീണ തകരപ്പാളികളില്‍ ആവേശത്തോടെ-
ചവിട്ടുന്നുണ്ട് പൗരന്മാര്‍..
ത്രിവര്‍ണ്ണവും ചുവപ്പും കാവിയുമെല്ലാം-
തുണിയില്‍ മുക്കിയെടുത്തിട്ടുണ്ട്...
ക്യാമറക്കണ്ണുകള്‍ക്കു നേരേ ആഞ്ഞു വീശുന്നുമുണ്ട്..
ഇനി മറ്റൊരിടം..വേറൊരു കഥ..
കഥാതന്തുവിന് പ്രായമൊരു പക്ഷേ-
ഒരു മാസമാകാം..ഇനിയതു-
തൊണ്ണൂറാകാനും മതി..
നായകന് എന്തായാലും പത്തു വയസ്സെങ്കിലും വേണം..
ഇനിയതും തൊണ്ണൂറാകാം....
തൊണ്ണൂറൂ നായകന്മാരും ഒരു നായികയുമാവാം..
നായകന്മാരും നായികമാരുമേറെയുണ്ടാവാം-
പക്ഷേ കഥയൊന്നു തന്നെയാവും ചിലപ്പോള്‍..
ഗൗരവത്തില്‍ പറഞ്ഞാല്‍ ദുരന്തമിതാണ്..
ഈ കണ്ണുകള്‍ക്ക് മാത്രം കാഴ്ച-
ബാക്കി നില്‍ക്കുന്നുവെന്നത്..
അതു തന്നെയാണ് ദുരവസ്ഥയും.