
"ഹൃദയത്തില്‍ നനുത്ത ഹിമ ബിന്ദുക്കള്‍ മാത്രം അടര്‍ന്നു വീണിരുന്നയെന്റെ കൗമാര രാവുകളിൽ ഞാന്‍ കിനാവു കണ്ട എന്റെ മാത്രം നിശാ സുന്ദരി.. അതു നീയായിരുന്നുവെന്നൊ? നിറഞ്ഞു കവിഞ്ഞ പുഞ്ചപ്പാടങ്ങളെ കാമാര്ത്തമായ് വീണ്ടും വീണ്ടും പുണര്‍ന്ന ഇടവപ്പാതിയുടെ രതി മൂര്‍ത്തമായ സീല്‍ക്കാരങ്ങളിലും എന്റെ കാതിലണഞ്ഞ നിശ്വാസങ്ങള്‍ നിന്റെതായിരുന്നുവെന്നൊ..!
എന്റെ മിഥ്യകളിലെ നാലമ്പലങ്ങളില്‍ പൂജാമണികള്‍ മുഴങ്ങിയപ്പോൾ അരയാല്‍ ചുവട്ടിലെ അമ്പലക്കുളത്തില്‍ നിന്നും ഈറനുടുത്തു വന്ന എന്റെ ഇഷ്ടദേവിയും നീയായിരുന്നുവെന്നോ...!
എന്റെ പ്രിയതമേ... നിന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ല... നിന്റെയധരങ്ങളില്‍ തേന്‍ തുള്ളികള്‍ നുകര്ന്നയെന്റെ ചുണ്ടുകള്‍ക്കും നീയപരിചിതയായിരുന്നു...
സത്യം..! രസനകളുടെ ആലിംഗനം അടങ്ങാത്ത നിര്‍വൃതിയായ് എന്റെയുള്ളിനെ പുളകമണിയിച്ച നിന്റെ സാമീപ്യ വേളകളുടെ ഓര്‍മ്മകള്‍ ഇന്നെന്നെ എത്ര വിരഹിതനാക്കുന്നുവെന്നറിയാമോ നിനക്ക്..? എന്റെ... പ്രണയിനീ..."♥️
എല്ലാ ജന്മങ്ങളിലും അങ്ങനെ തന്നെയാവട്ടെ..
ReplyDeleteനന്ദി സ്നേഹ..
ReplyDeleteNice sentences man...congrats...
ReplyDelete