ഓണമെനിയ്ക്ക് ഇന്നലെകളുടെ-
ഓർമ്മപ്പെടുത്തൽ പോലെ..
നാളെയുടെ പ്രതീക്ഷകൾ പോലെ..
കരഞ്ഞു തീർന്നെന്നു കള്ളം പറഞ്ഞ-
യെന്റെ കുറ്റബോധം പോലെ..
പറഞ്ഞു തീരാത്ത കഥകൾ പോലെ..
പല ചിന്തകൾ സുഖവും,
ചില ചിന്തകൾ നോവും,
നിറം മാറിയണഞ്ഞെന്റെ-
യുള്ളിനെ പുണരുന്ന കൗതുക-
മാണെനിയ്ക്കെന്നുമോണം...
കുഞ്ഞനായിന്നും ചതികൾ തുടരുന്നൂ..
പെരുംകുമ്പന്റെ കഥയിലു-
മൊടുങ്ങാത്ത ആർത്തിയും പേറി നീ..
എന്നിട്ടുമെന്നും ഓണ-
മെനിയ്ക്ക് നന്മയാകുന്നു, നേരാകുന്നുവേതോ-
കാത്തിരിപ്പിന്റെയൊടുക്കമാകുന്നു..
പുതിയ കാഴ്ചയ്ക്കുള്ള തുടക്കമാകുന്നു..!
പൂവിനെ നോവിച്ചു ഞാൻ മെനഞ്ഞയീ പൂക്കളം-
ഇന്നലെ നിന്റെ പാദത്തിനടിയിൽ-
ഞെരിഞ്ഞമർന്നയാ ബലി ശിരസ്സായിരുന്നു..
ഊഞ്ഞാലിലാടിയിന്നു ഞാൻ കൈതൊട്ട-
മേഘങ്ങൾ നിന്റെ കുടിലതയ്ക്കരക്കൊപ്പമേ-
ഉണ്ടായിരുന്നുള്ളൂവന്ന്..!
കാലങ്ങൾ താണ്ടി, ലോകങ്ങൾ പിന്നിട്ടണയു-
ന്നോനെയെതിരേൽക്കാനെ-
നിയ്ക്കു നീയൊരേയൊരു ദിനമേ അനുവദിച്ചുള്ളൂ..
എന്നിട്ടുമിന്നും ദൈവമായ് നീയെന്റെ-
പൂജാമുറിയ്ക്കുള്ളിൽ പാലും, പഴവും നുകർന്നു ശയിക്കുന്നു..
നേരറിവിനു നേർന്നൊരു വഴിപാടു പോലെ-
ഞാനെതിരേൽക്കട്ടെയെൻ ഐതീഹ്യ രാജനെ..
തൃക്കാൽ കൊണ്ടു നീ ചവിട്ടിയൊടുക്കിയ,
'നന്മ'യിന്നുമൊരു സങ്കല്പ രൂപമായ്-
ശേഷിയ്ക്കുന്നുവെന്നതു മാത്രമാണെന്റെ ദു:ഖം..!
നാളുകൾക്കപ്പുറമീ വരവേല്പു പോലുമൊരു-
മങ്ങിയ ഓർമ്മ മാത്രമായ് മാറാതിരിയ്ക്കട്ടെ..!!!